സംസ്ഥാനത്ത് വന്യജീവി ആക്രമണം നേരിടാൻ അടിയന്തിര നടപടികളുമായി നടപടികൾ ; എംഎൽഎമാരുടെ പ്രത്യേക യോഗം
തിരുവനന്തപുരം : 2026 ജൂൺ 5
സംസ്ഥാനത്ത് ജനജീവിതത്തിന് വലിയ ഭീഷണിയുയർത്തുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികളുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എംഎൽഎമാരുടെ യോഗം കൂടി. മന്ത്രിമാരായ അഡ്വ. സണ്ണി ജോസഫ്, ടി. സിദ്ദിഖ്, മുൻമന്ത്രി കെ. രാജൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വന്യജീവികളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റി നിർത്താൻ അതിർത്തികളിൽ ടോട്ടൽ ഡിഫെൻസ്’ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
ഇന്നലെ പകൽ മാത്രം ജനവാസ മേഖലകളിൽ ഇറങ്ങിയ 6 ആനകളെ വിജയകരമായി കാട്ടിലേക്ക് തിരിച്ചയച്ചു
വന്യജീവി ശല്യം രൂക്ഷമായ വയനാട്, ആറളം, കോതമംഗലം മേഖലകൾക്ക് അടിയന്തര മുൻഗണന (Immediate Priority) നൽകും. ഇന്നലെ പകൽ മാത്രം ജനവാസ മേഖലകളിൽ ഇറങ്ങിയ 6 ആനകളെ വിജയകരമായി കാട്ടിലേക്ക് തിരിച്ചയക്കാൻ വനംവകുപ്പിന് സാധിച്ചതായും മന്ത്രി യോഗത്തെ അറിയിച്ചു. കാട്ടുപന്നി വിഷയം ഗൗരവമായി കൈകാര്യം ചെയ്യും. ഇരുളത്ത് വിജയകരമായി നടപ്പാക്കിയ ത്രീ ടയർ ഡിഫെൻസ് സിസ്റ്റം വന്യജീവി ശല്യമുള്ള മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കും.
വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാട്ടുപന്നികളെ ഉപദ്രവകാരികളായ ‘ശുദ്രജീവി’ (Vermin) ആയി പ്രഖ്യാപിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അതിന് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനംവകുപ്പിന് കീഴിൽ തന്നെ സ്വന്തം നിർവഹണ സംവിധാനം (Own Implementation System) രൂപീകരിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക്, അപകടം നടന്നത് വനത്തിന് അകത്താണോ പുറത്താണോ എന്ന് നോക്കാതെ കൃത്യമായ നഷ്ടപരിഹാരം നൽകണമെന്ന് മുൻമന്ത്രി കെ. രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.
താഴെ തന്നിരിക്കുന്ന വാർത്താ ഹെഡ്ലൈൻ ഫോട്ടോയ്ക്ക് അനുയോജ്യമാകുംവിധം പൂർണ. മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ ചേർക്കുക, ഫോട്ടോസൈസ് കൃത്യമായും 700×400 സൈസ് പിക്സൽ ആയിരിക്കണം:-സംസ്ഥാനത്ത് വന്യജീവി ആക്രമണം നേരിടാൻ അടിയന്തിര നടപടികളുമായി നടപടികൾ ; എംഎൽഎമാരുടെ പ്രത്യേക യോഗം
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.